Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Justice

നവീൻ ബാബു കേസിന്‍റെ നാൾവഴികൾ; നീതി തേടി ഒരു കുടുംബത്തിന്‍റെ കാത്തിരിപ്പ്

കണ്ണൂർ: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണം ഒടുവിൽ സിബിഐ അന്വേഷണത്തിലേക്കെത്തുമ്പോൾ ഒന്നര വർഷം നീണ്ട നിയമപോരാട്ടത്തിന്‍റെ ചരിത്രമാണ് മരണവുമായി ബന്ധപ്പെട്ട കേസിന്.

2024 ഒക്‌ടോബർ 14: 

കണ്ണൂർ കളക്ടറേറ്റിൽ നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെ കടന്നുവന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ അധിക്ഷേപ പ്രസംഗം നടത്തുന്നു.

2024 ഒക്‌ടോബർ 15: 

രാവിലെ കണ്ണൂർ പള്ളിക്കുന്നിലെ ഔദ്യോഗിക ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പി.പി. ദിവ്യ ഒളിവിൽ.

ഒക്‌ടോബർ 19:

ഒളിവിലിരിക്കേജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപം ഹാജരായി പി.പി. ദിവ്യ രാജിക്കത്ത് സമർപ്പിച്ചു.

ഒക്‌ടോബർ 28: 

കേരള പോലീസ് കേസ് അന്വേഷിക്കാൻ എസ്ഐടി രൂപീകരിച്ചു.

ഒക്‌ടോബർ 29: 

പി.പി. ദിവ്യക്ക് മുൻകൂർ ജാമ്യം നിരസിച്ചു; ദിവ്യ അറസ്റ്റിൽ. 14 ദിവസം ജുഡീഷൽ കസ്റ്റഡിയിൽ അയച്ചു.

നവംബർ 8: 

ദിവ്യക്ക് ജാമ്യം. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ദിവ്യയെ ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെ എല്ലാ ഔദ്യോഗികസ്ഥാനങ്ങളിൽനിന്നും നീക്കി. ബ്രാഞ്ച് അംഗം മാത്രമായി നിലനിർത്തി.

നവംബർ 26:

ഭർത്താവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീനിന്‍റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച കോടതി അന്വേഷണ സംഘത്തോട് ഡിസംബർ ആറിനകം കേസ് ഡയറിയും വിശദ സത്യവാങ്മൂലവും ഹാജരാക്കാൻ ഉത്തരവിട്ടു.

2025 ജനുവരി 6:

ഹൈക്കോടതി സിംഗിൾ െബഞ്ച് സിബിഐ അന്വേഷണ ഹർജി തള്ളി. എസ്ഐടി അന്വേഷണം കണ്ണൂർ ഡിഐജിയുടെ മേൽനോട്ടത്തിൽ തുടരണമെന്നും ഉത്തരവിട്ടു.

മാർച്ച് 3: 

ഡിവിഷൻ  ബെഞ്ചും ഹർജി തള്ളി. വ്യക്തിപരമായ വികാരങ്ങളുടെ അടിസ്ഥാനത്തിൽ സിബിഐക്ക് അന്വേഷണം കൈമാറാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

മാർച്ച് 29:

82 പേരുടെ മൊഴിയും ശാസ്ത്രീയ തെളിവും ഉൾക്കൊള്ളുന്ന കുറ്റപത്രം കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്‌ട്രേറ്റ് കോടതിയിൽ എസ്ഐടി സമർപ്പിച്ചു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് പി.പി. ദിവ്യ ഏക പ്രതി.

ഏപ്രിൽ 14: 

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ വിധിയിൽ പ്രതിഷേധിച്ച് ഭാര്യ മഞ്ജുഷ സുപ്രീം കോടതിയെ സമീപിച്ചു.

ഏപ്രിൽ 18: 

സുപ്രീം കോടതിയും ഹർജി തള്ളി

ജൂലൈ19:

എസ്ഐടി അഡീഷണൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കുറ്റപത്രം തന്‍റെ വാദങ്ങളെ ശരിവയ്ക്കുന്നുവെന്ന് ആരോപിച്ച് ദിവ്യ കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു.

ഓഗസ്റ്റ് 25: 

കുറ്റപത്രത്തിലെ 13 പിഴവുകൾ ചൂണ്ടിക്കാട്ടി മഞ്ജുഷ കോടതിയെ സമീപിച്ചു. ദിവ്യയുടെ ഫോൺ കോൾ ലിസ്റ്റ് ഉൾപ്പെടെ നിർണായക തെളിവുകൾ മറച്ചുവയ്ക്കപ്പെട്ടതായി ആരോപിച്ചു.

ഒക്‌ടോബർ 26: 

ദിവ്യക്കും പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി. പ്രശാന്തനും എതിരെ 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നവീൻ ബാബുവിന്‍റെ കുടുംബം പത്തനംതിട്ട കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

2026 മാർച്ച് 16:

കുറ്റപത്രത്തിലെ വീഴ്ചകൾ പരിഹരിച്ച് തുടരന്വേഷണ റിപ്പോർട്ട് മേയ് 30നകം സമർപ്പിക്കാൻ കോടതി നിർദേശം.

മേയ് 30:

കുടുംബം മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ടു.

മേയ് 31:

സിബിഐക്ക് അന്വേഷണം കൈമാറാൻ സർക്കാർ തീരുമാനം.

Latest News

Corehub Up